Wednesday, January 2, 2008

ആദ്യചുംബനം


മായാതെ കിടക്കും
ആദ്യചുംബനത്തിന്റെ ഓര്‍മ്മ


ദേവാലയത്തിലെ
ന്യൂ ഇയര്‍ രാത്രിയിലെ
കുര്‍ബാനയ്ക്കിടയില്‍
സെമിത്തേരിയിടെ
മതിലിനോട് ചേര്‍ന്ന്
വളഞ്ഞുനില്‍ക്കുന്ന
തെങ്ങിനോട് ചാരി നില്‍ക്കുന്ന
രണ്ടുപെണ്‍കുട്ടികളുടെ
നിഴലുകള്‍

ഏറ്റവും പ്രിയപ്പെട്ട
കൂട്ടുകാരിയുടെ
ചെഞ്ചുണ്ടുകള്‍ക്ക്
മധുരമല്ലായിരുന്നു

ചവര്‍പ്പും പുളിയും

അവള്‍ക്കും അങ്ങനെ തന്നെ
തോന്നിയെന്ന് അവള്‍ പറഞ്ഞത്
ഒരു ജനുവരി 2നായിരുന്നു.

7 comments:

മുസാഫിര്‍ said...

വരികള്‍ ഇത്ര പിശുക്കിയതെന്തിനാ നോട്ടിക്കുട്ടി.

simy nazareth said...

നല്ല ഓര്‍മ്മ
ഇതിലൊക്കെ എന്താ തെറ്റും ശരിയും എന്നു മാത്രം മനസിലാവുന്നില്ല.

ഉപാസന || Upasana said...

:)
ഉപാസന

ഷാനവാസ്‌ ഇലിപ്പക്കുളം said...

ചുംബിക്കാന്‍ തെരെഞ്ഞെടുത്ത സഥലം ശ്ശി പുടിച്ചു കേട്ടോ, സെമിത്തേരിയേ! :)

രാജ് said...

മധുരചുംബനം ഹാ ഭാഷയുടെ കളികളേ. കയ്പ്പക്കയുടെ രസ്യന്‍ കയ്പ്പുള്ള ഒരു ചുംബനത്തിനു എന്താണ് വഴി? എന്നിട്ട് വേണം ഇണയെ പിടിച്ചു തിന്നുന്ന ആണ്‍ ചിലന്തിയാവാന്‍ :-)

Anoop Technologist (അനൂപ് തിരുവല്ല) said...

ആദ്യ ചുംബനം ഇപ്പോഴും മധുരിക്കുന്ന ഓര്‍മ്മതന്നെ.

നിരക്ഷരൻ said...

ശരിക്കും നോട്ടിക്കുട്ടി തന്നെ.
:) :)